പഴഞ്ചൊല്‍ സാഹിത്യം

Arun Mohan
0

പഴഞ്ചൊല്‍ സാഹിത്യം

പറഞ്ഞു പഴകിയ ചൊല്ലുകളാണ് പഴഞ്ചൊല്ലുകൾ. ഇവ ഭാഷയുടെയും സാഹിത്യത്തിന്റെയും വളർച്ചയുടെ പ്രധാനപ്പെട്ട ഭാഗമാണ്. മലയാളത്തിലെ പഴഞ്ചൊല്ലുകൾ ആദ്യമായി പുസ്‌തകമാക്കിയത് പൗലിനോസ് പാതിരി എന്ന വിദേശ മിഷനറിയാണ്. റോമിൽ അച്ചടിച്ച ഈ പുസ്‌തകം 1791-ൽ പുറത്തിറങ്ങി. പൗലിനോ ഡി സെൻ ബർത്ത ലോമിയോ എന്ന പൗലിനോസ് പാതിരി 1777-ലാണ് യൂറോപ്പിൽ നിന്ന് കേരളത്തിലെ വരാപ്പുഴയിലെത്തിയത്. മലയാളം, സംസ്കൃതം, തമിഴ് എന്നീ ഇന്ത്യൻ ഭാഷകളിൽ അറിവു നേടിയ ഇദ്ദേഹം നിരവധി പുസ്ത‌കങ്ങളും എഴുതി. അതിന്റെ തുടർച്ചയായാണ് മലയാളത്തിലെ പഴഞ്ചൊല്ലുകൾ ശേഖരിച്ച് പുസ്‌തകമാക്കിയത്. മലബാറിലെ ആപ്‌ത വചനങ്ങളുടെ ശേഖരം എന്നർത്ഥമുള്ള 'Centum Adagia Malabarica' എന്നായിരുന്നു ഈ പുസ്‌തകത്തിന്റെ പേര്. പഴഞ്ചൊൽ സമാഹാരങ്ങളിൽ പിന്നീടുണ്ടായ പ്രശസ്‌ത ക്യതിയാണ് 'പഴഞ്ചൊൽമാല'. 1845-ൽ ഹെർമൻ ഗുണ്ടർട്ടാണ് ഇത് പ്രസിദ്ധീകരിച്ചത്. 1850-ൽ അദ്ദേഹത്തിന്റെ  'ആയിരം പഴഞ്ചൊൽ' എന്ന ഗ്രന്ഥവും പുറത്തിറങ്ങി. കേരള ചരിത്രഗവേഷണ കൗൺസിൽ സമാഹരിച്ച് പുസ്‌തകമാക്കിയ 'കേരളത്തിലെ പഴഞ്ചൊല്ലുകൾ' ആണ് ഏറ്റവും വലിയ പഴഞ്ചൊൽ പുസ്‌തകം. പഴഞ്ചൊല്ലുകൾ പോലെ പ്രധാനപ്പെട്ടവയാണ് ശൈലികളും. ടി. രാമലിംഗം പിള്ളയുടെ 'മലയാള ശൈലി നിഘണ്ടു' മലയാളത്തിലെ ആദ്യകാല ശൈലീപുസ്‌തകങ്ങളിൽ ഒന്നാണ്. 3,520 മലയാള ശൈലികൾ ഉൾക്കൊള്ളിച്ച് 1995-ൽ എൻ. പി. രാമചന്ദ്രൻ നായർ ഇറക്കിയ 'ശൈലീപുരാണ'മാണ് ഇന്നുള്ളതിൽ മികച്ച ശൈലീപുസ്‌തകം.

Post a Comment

0 Comments
Post a Comment (0)